നിന്നോടു പറയാനായ്
ഒരു വാക്കു
തിരഞ്ഞു ചെന്നപ്പോഴാണ്
അക്ഷരങ്ങൾ മരിച്ചു കിടക്കുന്നതായ് കണ്ടത്.
ഗർഭമായ് കൊണ്ട കാലം മുതൽക്കേയറിഞ്ഞവർ
പിറവി തൊട്ടൊപ്പം
ചേർന്നവർ
അമ്മയെ കേട്ടതും നിന്നെ അറിഞ്ഞതും
അമ്പത്തൊന്നിൻ നൽത്തുടിപ്പിലൂടായിരുന്നല്ലോ
ഇങ്ങനെ കനത്തു പെയ്യുന്ന മഴയുടെ നനവിൽ കുതിർന്നും അരിച്ചു കയറുന്ന സൂചിത്തണുപ്പിനാല്‍ വിറച്ചും ഉഷ്ണം പൊട്ടുന്ന വെയിലിൽ പൊള്ളിയടർന്നും ...
No comments:
Post a Comment